പാലക്കാട് നഗരസഭയിൽ തുടർഭരണം ഉറപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിനെ പ്രധാന പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി നീക്കം. 2020-ൽ 52-ൽ 28 സീറ്റുകൾ നേടി പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയ ബി.ജെ.പി, ഭരണനേട്ടങ്ങൾക്കപ്പുറം പ യുവ നേതാവിനെതിരായ വ്യക്തിപരമായ ആരോപണങ്ങളെ ആശ്രയിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ.
പെരുമാറ്റച്ചട്ടം വെല്ലുവിളി:
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, മറ്റ് രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവ്വകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രം ഒതുക്കി നിർത്തേണ്ടതാണ്. നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമർശിക്കാൻ പാടില്ലെന്ന് ചട്ടം വ്യക്തമാക്കുന്നു.
- ”മറ്റ് കക്ഷികളുടെ നേതാക്കൻമാരുടേയും പ്രവർത്തകരുടേയും പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് രാഷ്ട്രികക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്.”
- ”അടിസ്ഥാന രഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ് കക്ഷികളേയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കണം.”
ബി.ജെ.പി തന്ത്രം:
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വകാര്യ ജീവിതത്തെ മുൻനിർത്തി വിമർശനം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന് വഴിവെയ്ക്കും. ഭരണത്തിന്റെ മേന്മ പറഞ്ഞ് വോട്ട് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവ നേതാവിനെതിരായ ലൈംഗിക ആരോപണ കേസിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി മുന്നോട്ട് നീങ്ങുന്നത്. ഈ വിഷയത്തിലെ പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടിയായേക്കാം.