തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ.
ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്.
സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി.
ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു.
കഴിഞ്ഞ തവണ 49 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇത്തവണത്തെ 2000 ത്തിൽ പരം വോട്ടിൻ്റെ വിജയം എന്നത് ജീവനക്കാർക്ക് പിണറായി സർക്കാരിനോടുള്ള വിപ്രതിപത്തി ആണ് കാണിക്കുന്നത്.
ഡി.എ കൃത്യമായി നൽകാത്തതും ഡി.എ കുടിശിക നിഷേധിച്ചതും ശമ്പള പരിഷ്കരണം നടപ്പിലാക്കത്തതും പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വാഗ്ദാനം നടപ്പിലാക്കത്തതും അടക്കമുള്ള കാരണങ്ങൾ ഈ വൻ തോൽവിക്ക് കാരണമായി
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി മെമ്പർഷിപ്പ് കൊടുത്ത ജീവനക്കാരുടെ ബൂത്തിലും കോൺഗ്രസ് പാനൽ ലീഡ് നേടിയത് സി പി എമ്മിനെ ഞെട്ടിച്ചു.
ജീവനക്കാരുടെ നീതി നിഷേധത്തിനെതിരെ കഴിഞ്ഞ 4 വർഷമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ നടത്തുന്ന ശക്തമായ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വൻ വിജയം
പുതുയുഗ യാത്രയുടെ സമാപന സമ്മേളനം തീർന്ന് നേതാക്കൾ യാത്ര തിരിക്കുമ്പോഴാണ് സൊസെറ്റിയിലെ വിജയ വാർത്ത എത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജീവനക്കാരേയും നേതാക്കളേയും അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമാപന സമ്മേളനത്തിൽ വരേണ്ട എന്ന് സതീശൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയ സതീശന് ഓരോ തെരഞ്ഞെടുപ്പിൻ്റെയും പ്രാധാന്യം കൃത്യമായി അറിയാം
നേതാക്കളും ജീവനക്കാരും തെരഞ്ഞെടുപ്പിൽ കൃത്യമായി ശ്രദ്ധ കേന്ദ്രികരിച്ചതും ഈ വലിയ വിജയത്തിന് കാരണമായി
പിണറായിക്ക് തുടർഭരണം ലഭിക്കേണ്ട എന്ന് സെക്രട്ടറിയേറ്റിലെ കോൺഗ്രസ് ജീവനക്കാർ മാത്രമല്ല സി പി എമ്മിലെ ഭൂരിഭാഗം ജീവനക്കാരും വിധിയെഴുതി.
പിണറായി യുഗത്തിന് തിരശീല വീണു എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ വൻവിജയം
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
![]()
