തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് വെറും പാഴ്വാക്കുകളുടെ നിർമ്മിതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ജീവനക്കാരെ സംബന്ധിച്ച ഒരൊറ്റ വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പങ്കാളിത്ത പെൻഷനിൽ വഞ്ചനയെന്ന് ആരോപണം 'വാക്ക് പാലിച്ച് പെൻഷൻ സുരക്ഷ' എന്ന തലക്കെട്ടിൽ അഷ്വേർഡ് പെൻഷൻ സ്കീം നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ആക്ഷൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. "എന്റെ ഡേറ്റ; എന്റെ സ്വകാര്യത" എന്ന മുദ്രാവാക്യമുയർത്തി, സർക്കാരിന്റെ വാട്സാപ് പ്രചാരണ സന്ദേശങ്ങളെ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള 'ഇങ്ങോട്ടു വേണ്ട' ക്യാംപെയ്ന് കൗൺസിൽ തുടക്കം കുറിച്ചു. സ്വകാര്യത മൗലികാവകാശം; ലംഘനം അനുവദിക്കില്ല വ്യക്തികളുടെ സമ്മതമില്ലാതെയുള്ള ഏതുതരം വിവരശേഖരണവും കടന്നുകയറ്റവും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ…
തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ: "എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് പിആർ മെസേജുകൾ അയക്കുന്നത് അപലപനീയമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ (Chief Minister's Office Kerala)…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.പ്രധാന ആരോപണങ്ങൾ: 18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) തടഞ്ഞുവെക്കുന്ന സർക്കാരിന്റെ കടുത്ത സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ മാത്രം 218 മാസത്തെ കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടമായതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിക്കെതിരെ ഫെബ്രുവരി 10-ന് (നാളെ) സെക്രട്ടേറിയറ്റ് മാർച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും. ലക്ഷങ്ങളുടെ നഷ്ടം ഓരോ ജീവനക്കാരന്റെയും തസ്തികയും ശമ്പള സ്കെയിലും അനുസരിച്ച് ഭീമമായ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) സംബന്ധിച്ച് ബജറ്റിലുണ്ടായിരുന്ന പ്രഖ്യാപനങ്ങൾ വെറും പാഴ് വാക്കായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നാക്കം പോയി സർക്കാർ പുറപ്പെടുവിച്ച പുതിയ ഡിഎ ഉത്തരവിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.ലക്ഷങ്ങളുടെ നഷ്ടം, വഞ്ചിക്കപ്പെട്ട ജീവനക്കാർ രണ്ടാം പിണറായി സർക്കാർ ആറാമത് തവണയാണ് ഡിഎ കുടിശ്ശിക നിഷേധിക്കുന്നത്. ഇതിലൂടെ…
Sign in to your account