തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം.
നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്.
ഇത് സംബന്ധിച്ച അന്തിമ തീരുമാനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ എടുക്കും. മുൻകാലങ്ങളിൽ ജീവനക്കാർക്ക് ഒപ്പമാണ് പേഴ്സണൽ സ്റ്റാഫിനും കുടിശിക ഡി.എ നൽകിയിരുന്നത്.
പേഴ്സണൽ സ്റ്റാഫിന് ലഭിക്കുന്ന ലക്ഷങ്ങൾ:
| തസ്തിക | ലഭിക്കുന്ന കുടിശിക തുക |
|---|---|
| പ്രൈവറ്റ് സെക്രട്ടറി | 12 ലക്ഷം രൂപ |
| സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി | 12 ലക്ഷം രൂപ |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | 10 ലക്ഷം രൂപ |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | 8.50 ലക്ഷം രൂപ |
| പി. എ / അഡീഷണൽ പി.എ | 6.50 ലക്ഷം രൂപ |
| കമ്പ്യൂട്ടർ അസിസ്റ്റൻ്റ് | 4 ലക്ഷം രൂപ |
| ഡ്രൈവർ | 4 ലക്ഷം രൂപ |
| ഓഫീസ് അറ്റൻഡൻ്റ് | 2.50 ലക്ഷം |
![]()
