ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയുടെ ആശയവിനിമയത്തിനായി പ്രതികൾ ഉപയോഗിച്ചത് ലോകമെമ്പാടുമുള്ള പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ 'ടെലിഗ്രാം' ആണെന്നാണ് കണ്ടെത്തൽ. ഡൽഹി കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ്, ടെലിഗ്രാം വഴി ഏകോപിപ്പിച്ച തീവ്രവാദ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദ് (JeM) എന്ന തീവ്രവാദ ഗ്രൂപ്പുമായി ഉമറിന് ബന്ധമുണ്ടായിരുന്നു എന്നും…
Sign in to your account