തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്. പിൻവാതിൽ നിയമനത്തിന് പച്ചക്കൊടി? രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം…
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ, മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ കാലത്ത് പിൻവാതിൽ വഴി ജോലി നേടിയ ഏകദേശം 2500 ഓളം 'സഖാക്കളുടെ' ഭാവി അനിശ്ചിതത്വത്തിൽ. ആര്യയുടെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെ സി.പി.എം ഭരണം നഷ്ടപ്പെടാനും ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം നേടാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. മേയർ ആര്യ രാജേന്ദ്രൻ്റെ 'ദുർഭരണം' കാരണമാണ് കോർപ്പറേഷൻ ഭരണം നഷ്ടമായതെങ്കിലും, അതിന്റെ യഥാർത്ഥ പ്രത്യാഘാതം നേരിടുന്നത് അനധികൃതമായി ജോലിക്ക് കയറിയ സഖാക്കളാണ്.…
Sign in to your account