തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് പരിപാടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സർക്കാരിന്റെ പിആർ വർക്കുകൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് ആരോപിച്ച്, ഭരണപക്ഷത്തിന് ബദലായി 'എംപ്ലോയീസ് വറി' (Employees' Worry) എന്ന പേരിൽ ക്വിസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടികളും തുറന്നുകാട്ടുന്ന 50-ലധികം ചോദ്യങ്ങളാണ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടീസിലുള്ളത്. "വിജ്ഞാന…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ…
തിരുവനന്തപുരം: ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കിയ ബി.എൽ.ഒയോട് (ബൂത്ത് ലെവൽ ഓഫീസർ) ഐക്യദാർഢ്യം പ്രകടിപ്പിച്ച്, പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി. "എസ്.ഐ.ആർ മരണക്കെണിയാണ്", "ഇനിയും എത്ര ജീവൻ വേണം, ഒന്ന് കണ്ണ് തുറക്കാൻ?", "തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാച്ചാരോ?" തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു മഴയത്തും ശക്തമായ പ്രതിഷേധം. അഞ്ചോളം ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ച പ്ലക്കാർഡുകളുമായാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം നടത്തിയത്.…
Sign in to your account