തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. 1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! "ഇതുവരെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു…
Sign in to your account