Tag: Kerala leader

Kerala Leader News 1 Min Read

വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് നാളെ ഉച്ചക്ക് ശേഷം അവധി

​തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ (Madre de Deus Church, Vettukad) പ്രസിദ്ധമായ തിരുനാൾ മഹോത്സവത്തിന് നാളെ (14.11.2025) കൊടിയേറും. 23.11.2025 ന് തിരുനാൾ സമാപിക്കും. ​തിരുനാൾ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ് ആണ് ഉത്തരവിറക്കിയത്. ​🔔 അവധി

Kerala Leader News 1 Min Read

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പക തീർക്കൽ; ഐ.എ.എസ് ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പുപറഞ്ഞു

തിരുവനന്തപുരം: താൻ അധികാരത്തിലിരിക്കെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് അനുമതി നൽകിയതിൽ ധാർമികമായ വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രവീൺ പ്രകാശ് പരസ്യമായി മാപ്പുചോദിച്ചു. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആന്ധ്രാപ്രദേശ് കേഡറിലെ പ്രകാശ്, ഐ.പി.എസ്. ഓഫീസർ എ.ബി. വെങ്കിടേശ്വര റാവുവിനോടും ഐ.ആർ.എസ്. ഓഫീസർ ജസ്തി കൃഷ്ണ കിഷോറിനോടുമാണ് ക്ഷമ ചോദിച്ചത്. ധാർമികതയുടെ മാനദണ്ഡം പാലിച്ചില്ലതന്റെ നടപടിക്രമങ്ങളിലെ പിഴവാണ് ഈ ഖേദപ്രകടനത്തിന്

Kerala Politics News 1 Min Read

തദ്ദേശ സ്ഥാപനങ്ങളിൽ ബാലഗോപാലിൻ്റെ വെട്ടി നിരത്തൽ ! 4500 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ​വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും): ​2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9

Kerala Politics News 2 Min Read

പ്രശാന്ത് ഐ.എ.എസ് സസ്പെൻഷൻ വിവാദം; ഉത്തരവിൽ ഒപ്പിട്ടത് ചീഫ് സെക്രട്ടറി, പഴികേന്ദ്രത്തിന്!

തിരുവനന്തപുരം: ​ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ​പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള

Kerala Politics News 2 Min Read

ജയതിലക് – രചന ഷാ തിരക്കഥയിൽ പ്രശാന്തിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി; സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് എൻ. സസ്‌പെൻഷൻ കാലാവധി വീണ്ടും 180 ദിവസത്തേക്ക് നീട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി. ക്രിമിനൽ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ ഇല്ലാത്ത വിഷയങ്ങളിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി. ​നിയമപരമായ നൂലാമാലകൾ മറികടക്കാൻ, പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് അടിയന്തര രേഖ അയച്ച

Kerala Leader News 2 Min Read

ചെങ്കോട്ട സ്ഫോടനം: ഭീകരൻ മൂന്ന് മണിക്കൂർ കാത്തുനിന്നു, കാരണം ‘കലണ്ടർ പിഴവ്’; ഞെട്ടിച്ച് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നത്. ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ മുഹമ്മദ് സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്ന് മണിക്കൂറിലധികം റെഡ് ഫോർട്ടിന് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാത്തിരുന്നതായി അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. 'കലണ്ടർ പിഴവ്' ആണ് ഈ മൂന്ന് മണിക്കൂർ കാത്തിരിപ്പിന് കാരണമായതെന്നും ഇത് പദ്ധതിയെ തകിടം മറിച്ചെന്നുമാണ് കണ്ടെത്തൽ. ​3 മണിക്കൂർ കാത്തിരിപ്പിന് പിന്നിൽ: ​വൈകിട്ട് 3.19-ന് പാർക്കിംഗ് സ്ഥലത്ത്

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്

Kerala Politics News 1 Min Read

ആശ്രിത നിയമനം: അട്ടിമറിക്ക് പരിഹാരമായില്ല- സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലുംജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്.

Kerala Politics News 1 Min Read

വിലക്കയറ്റത്തിൽ ഒക്ടോബറിലും കേരളം ഒന്നാമത്: 10 മാസമായി റെക്കോർഡ്; പിണറായി സർക്കാർ മയക്കത്തിൽ

തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്. ​വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന

Kerala Politics News 1 Min Read

പി.എം ശ്രീ: കത്തിൽ കലഹം! ഒടുക്കം കത്ത്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. പദ്ധതിയിൽ തുടർനടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. ​സിപിഐയുടെ കടുത്ത എതിർപ്പ്: സംസ്ഥാനത്തെ പ്രമുഖ ഭരണപക്ഷ സഖ്യകക്ഷിയായ സി.പി.ഐയുടെ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് ഈ നിർണ്ണായകമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും