കൊച്ചി: അഭിഭാഷക ഫീസിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കക്ഷികൾക്ക് കോടതി വഴി ലഭിച്ച ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ അഭിഭാഷകർക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കേസ് ജയിച്ച കക്ഷിക്ക് അതിന്റെ ഫലം അനുഭവിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, വിധി നടപ്പിലാക്കുന്നത് തടയാൻ ശ്രമിച്ച രണ്ട് അഭിഭാഷകർക്ക് 50,000 രൂപ പിഴ (Cost) ചുമത്തി. കേസിന്റെ പശ്ചാത്തലം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു കേസിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ നിന്ന് കക്ഷിക്ക്…
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തിൽ വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോടതിയുടെ പരാമർശങ്ങളെ മന്ത്രി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വിവാദത്തിന് ആധാരമായ സംഭവം വ്യവസായ നയവുമായി ബന്ധപ്പെട്ട് നേരിട്ട് കേസുകൾ ഒന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്, ഒരു സുപ്രധാന വിധിയെ…
കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത 'കേരള ആന്റി റാഗിംഗ് (ഭേദഗതി) ബിൽ 2025' നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നടപടിക്രമങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ബിൽ ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാത്തതിൽ വിശദീകരണം നൽകാൻ നിയമ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അനാസ്ഥയിൽ അതൃപ്തി…
കൊച്ചി: പതിറ്റാണ്ടുകളായി എസ്എൻഡിപി യോഗത്തിന്റെ അമരത്തിരുന്ന വെള്ളാപ്പള്ളി നടേശന് കേരള ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്കൊപ്പം നിലവിലുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.തിരിച്ചടിയായത് കമ്പനികാര്യ ചട്ടങ്ങൾ എസ്എൻഡിപി യോഗത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഈ അപ്രതീക്ഷിത വിധിക്ക് പിന്നിൽ. കമ്പനികാര്യ വകുപ്പിന് കീഴിലാണ് (Ministry of Corporate Affairs) എസ്എൻഡിപി രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും സാധാരണക്കാരുടെയും സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ നേട്ടത്തിനായി പരസ്യമായി ദുരുപയോഗം ചെയ്തതിന് എതിരെ ഹർജി. അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പിണറായി വിജയന്റെ ഓഫീസിൽ നടന്നിരിക്കുന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിയിലെ പ്രധാന ആരോപണങ്ങൾ സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന SPARK സോഫ്റ്റ്‌വെയറിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ചോർത്തി എന്നതാണ് പ്രധാന പരാതി. നിയമപോരാട്ടവുമായി പ്രമുഖർ…
തിരുവനന്തപുരം: നവകേരള സർവേയ്ക്കായി ഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവഴിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ച് ഫണ്ട് അനുവദിക്കുന്നതിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സർക്കാരിനെ കുഴിയിൽ ചാടിക്കാനല്ല ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. കോടതി വിധിയിലെ പ്രസക്തഭാഗങ്ങൾ ബജറ്റ് വിഹിതം പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും…
കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്താനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 'നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' എന്ന പേരിൽ ആസൂത്രണം ചെയ്ത വൻ സാമ്പത്തിക ധൂർത്തിന് തടയിട്ട കോടതി, സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ജനങ്ങളുടെ ഡാറ്റ ചോർത്താനും പൊതുപണം ദുരുപയോഗം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർന്നടിഞ്ഞത്. പദ്ധതിക്ക് പിന്നിലെ 'കൊള്ള' കോടതി തുറന്നുകാട്ടുന്നു: തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയ…
കൊച്ചി: പിണറായി സർക്കാരിന് ഭരണഘടനാപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിവാദമായ 'നവകേരള സർവേ' ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കോടതിയുടെ നിരീക്ഷണങ്ങൾ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുമായി…
കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ തലത്തിലേക്ക്. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി, അഞ്ച് പേർ കൂടി നിലവിൽ അന്വേഷണ പരിധിയിലുണ്ടെന്ന നിർണ്ണായക വിവരം പുറത്തുവിട്ടു. രണ്ട് ഘട്ടങ്ങളിലായി നടന്ന കവർച്ചകളിൽ ആദ്യ കേസിൽ മൂന്ന് പേരും, രണ്ടാമത്തെ കേസിൽ രണ്ട് പേരുമാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. നിലവിൽ ഈ അഞ്ച് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവർക്കെതിരെ…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും…
Sign in to your account