തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷങ്ങളിലും കടമെടുപ്പ് തുടർന്ന് കേരള സർക്കാർ. ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ 1500 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. മാർച്ച് 17-നാണ് ഈ തുക വിപണിയിൽ നിന്ന് സമാഹരിക്കുക. ഇതോടെ ഈ സാമ്പത്തിക വർഷം (2025-26) സംസ്ഥാനം എടുത്ത ആകെ കടം 41,500 കോടി രൂപയായി ഉയർന്നു. ആകെ കടം 6 ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ…
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾക്കായി ലക്ഷങ്ങൾ അധികമായി അനുവദിച്ചു. 19.36 ലക്ഷം രൂപയാണ് (₹19,36,000) ചികിത്സാ ഇനത്തിൽ അധിക ഫണ്ടായി അനുവദിച്ചത്. ബജറ്റ് വിഹിതം തീർന്നതിനെത്തുടർന്ന് തടസ്സപ്പെട്ട ഫയലുകളിൽ ഇതോടെ ഉടൻ തീരുമാനമാകും. പ്രത്യേക അനുമതിയുമായി ധനവകുപ്പ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന ബജറ്റ് വിഹിതം നേരത്തെ തന്നെ തീർന്നിരുന്നു. ഇതേത്തുടർന്ന് പല മന്ത്രിമാരും നൽകിയ…
ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപം. ഡിഎ അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ കൈവശമെത്തിയിട്ട് ഇന്ന് 17 ദിവസം തികയുന്നു. ഇതുസംബന്ധിച്ച ഇ-ഫയൽ (e-File) രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫയൽ നീക്കം ഇങ്ങനെ: ജനുവരി 5 മുതൽ ഇന്നുവരെയുള്ള 17 ദിവസമായി മന്ത്രിയുടെ പക്കൽ ഈ ഫയൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. ജീവനക്കാരുടെ ന്യായമായ…
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിലപാടുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും, അത് അനുവദിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സാമ്പത്തിക സ്രോതസ്സുകൾ കണക്കിലെടുത്ത് മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്നും ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ സർവ്വകലാശാലകളിലെ അനധ്യാപക…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. പ്ലാനിംഗ് ബോർഡിന്റെ 'പ്ലാൻ സ്പേസ്' രേഖകൾ…
Sign in to your account