Tag: DA Arrears Kerala

Kerala Politics News 1 Min Read

​കൈയിട്ടുവാരി സർക്കാർ; ഒരാൾക്ക് നഷ്ടം 10 ലക്ഷം വരെ! ഡി.എ കുടിശ്ശികയ്ക്കായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ തെരുവിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) തടഞ്ഞുവെക്കുന്ന സർക്കാരിന്റെ കടുത്ത സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ മാത്രം 218 മാസത്തെ കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടമായതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിക്കെതിരെ ഫെബ്രുവരി 10-ന് (നാളെ) സെക്രട്ടേറിയറ്റ് മാർച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും. ​ലക്ഷങ്ങളുടെ നഷ്ടം ഓരോ ജീവനക്കാരന്റെയും തസ്തികയും ശമ്പള സ്കെയിലും അനുസരിച്ച് ഭീമമായ

Kerala Politics News 1 Min Read

​ബാലഗോപാൽ അല്ല, ഇത് ‘പരാജയ ഗോപാൽ’! DA / DR കുടിശിക മാത്രം 60000 കോടി

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ​ബാലഗോപാൽ ധനമന്ത്രിയായ

Finance News 1 Min Read

ബജറ്റിൽ പ്രഖ്യാപിച്ച DA / DR കൊടുക്കാൻ വേണ്ടത് എത്ര കോടി ? കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് തങ്ങളുടെ ഡി.എ (ക്ഷാമബത്ത), ഡി.ആർ വിതരണത്തിലേക്കാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തോടൊപ്പം ഡിഎ/ ഡിആർ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ ലഭിക്കുന്നത് 3 ശതമാനം ​ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെയും ഭരണാനുകൂല സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ (FSETO) ജനുവരി 12, 13 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ​ശമ്പള പരിഷ്കരണവും ഡി.എ (DA) കുടിശികയും പെരുകുന്ന സാഹചര്യത്തിലാണ് ഇടത് സംഘടനകൾ തന്നെ പിണറായി സർക്കാരിനെതിരെ തെരുവിലിറങ്ങുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​പ്രധാന ആവശ്യങ്ങൾ: ​സമരത്തിന് ആധാരമായ

Kerala Politics News 1 Min Read

പുതുവർഷ സമ്മാനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ഗഡു ക്ഷാമബത്ത ഉടൻ; തീരുമാനമായി!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതുവർഷത്തിൽ ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുടിശികയുള്ള ഗഡുക്കളിൽ രണ്ട് ഗഡുക്കളാണ് അനുവദിക്കുക. മൊത്തം 6 ശതമാനം വർദ്ധനവാണ് ജീവനക്കാർക്ക് ലഭിക്കുക. ​2023 ജൂലൈ, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അന്തിമ പരിഗണനയിൽ ആണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ​പ്രഖ്യാപനം എപ്പോൾ? ജനുവരി

Kerala Politics News 1 Min Read

2026 ൽ യു.ഡി.എഫ് വരും ! ബാലഗോപാൽ നിഷേധിച്ച ക്ഷാമബത്ത കുടിശിക അടക്കം എല്ലാം നൽകും; ഉറപ്പിച്ചോ, പറയുന്നത് സതീശനാണ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക 'ശമ്പള കമ്മിറ്റി' രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും. ​കുടിശികയിൽ ‘പാര’ വെച്ച്

Kerala Politics News 1 Min Read

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ കേരളം! കുടിശിക 13% or 14% | DA Arrears

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (Dearness Allowance - DA) കുടിശികയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. കുടിശിക സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രതിപക്ഷ സർവീസ് സംഘടനകൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് ശ്രദ്ധേയം. ​നിലവിൽ, പ്രതിപക്ഷ സർവീസ് സംഘടനകൾ 13% ക്ഷാമബത്ത കുടിശിക എന്നാണ് നോട്ടീസുകളിൽ ഉന്നയിക്കുന്നത്. എന്നാൽ, ഭരണപക്ഷ സർവീസ് സംഘടനകളാകട്ടെ കുടിശിക വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ​കുടിശികയിലെ കൃത്യമായ

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള 'ഇലക്ഷൻ തള്ള്' മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം. ​2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും

Kerala Politics News 1 Min Read

ഒരു കോടി വോട്ടർമാർ ! തദ്ദേശം തോറ്റാൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ലക്ഷപ്രഭുക്കൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. ​തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്

Kerala Politics News 1 Min Read

കേരളത്തിൽ ചതിയുടെ ചരിത്രം സൃഷ്ടിച്ച സർക്കാർ: സെക്ര. ആക്ഷൻ കൗൺസിൽ; ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കൽ, ജീവനക്കാരന് നഷ്ടം 9,25,740 രൂപ വരെ, പെൻഷൻകാരന് നഷ്ടപ്പെട്ടത് 4,66,211 രൂപ വരെ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ​ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. ​നിഷേധിച്ചത് കോടികൾ! ​ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല