തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ…
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് ഫയൽ പുറത്തുകൊണ്ടുവന്ന് സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ സി.ആർ. പ്രാണകുമാറിനെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി. തിരുവനന്തപുരം മര്യാപുരം ഡിവിഷനിലാണ് പ്രാണകുമാർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ച ഈ ഡിവിഷൻ തിരിച്ചുപിടിക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് പ്രാണകുമാർ ഏറ്റെടുത്തിരിക്കുന്നത്. ആരാണ് സി.ആർ. പ്രാണകുമാർ? മുട്ടിൽ മരംമുറി അഴിമതിയും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും വിവരവകാശ നിയമത്തിലൂടെ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ…
കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം. നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും…
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്. "നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന…
തിരുവനന്തപുരം: തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതിന് റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം…
Sign in to your account