തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് താൽക്കാലിക മോചനം. അതിജീവിത മുഖ്യമന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതോടെ മാധ്യമശ്രദ്ധ ശബരിമല കൊള്ളയിൽ നിന്ന് മാങ്കൂട്ടത്തിലേക്കും അദ്ദേഹത്തിനെതിരെയുള്ള FIR-ലേക്കും തിരിഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം ശബരിമലയിലെ സ്വർണക്കൊള്ളയായിരുന്നു. വാസുവിനും പത്മകുമാറിനും പിന്നാലെ തന്ത്രിയിലേക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും അറസ്റ്റ് നീളുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെതിരെ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം…
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന് വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള് എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി എന്നതിലുപരി 'ടീം യു.ഡി.എഫ്' ആയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യു.ഡി.എഫ് മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി മുൻപന്തിയിലെത്തി. പ്രചാരണത്തിലും ഈ മുന്നേറ്റം…
Sign in to your account