Tag: ബിജെപി

Kerala Politics News 1 Min Read

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. ​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.

Kerala Politics News 2 Min Read

5 വർഷത്തെ വിവാദ ഭരണം: തിരുവനന്തപുരം കോർപറേഷനിലെ CPM തോൽവിക്ക് കാരണം ആര്യ രാജേന്ദ്രൻ; നേതൃത്വത്തിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ​നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട

Kerala Politics News 1 Min Read

“കൺഫ്യൂഷൻ തീർക്കണമേ എൻ്റെ കൺഫ്യൂഷൻ തീർക്കണമേ”! വോട്ട് പിടിക്കാൻ പത്തനംതിട്ടയിൽ എത്തിയാൽ മോദിയും പാടും ഈ പാട്ട്; കാരണം അറിയാം

പത്തനംതിട്ട: "കൺഫ്യൂഷൻ തീർക്കണമേ എൻ്റെ കൺഫ്യൂഷൻ തീർക്കണമേ" - 'സമ്മർ ഇൻ ബത്ലഹേം' എന്ന സിനിമയിലെ ഈ സൂപ്പർ ഹിറ്റ് ഗാനം ഇപ്പോൾ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അന്വർഥമാവുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ എത്തിയാൽ ഈ പാട്ട് പാടുമെന്നാണ് നാട്ടുകാർ തമാശയായി പറയുന്നത്. അതിനു കാരണമിതാണ്: ​കേന്ദ്രമന്ത്രിസഭയിൽ നരേന്ദ്ര മോദിക്കൊപ്പം മന്ത്രിയായിരിക്കുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ (സെക്കുലർ)-ജെഡി(എസ്) സ്ഥാനാർഥികൾ പത്തനംതിട്ടയിൽ

News Politics 3 Min Read

കോൺഗ്രസ്സിന് മുന്നിൽ ഇനി ‘ഒറ്റ’ വഴി മാത്രം! പുതിയ രാഷ്ട്രീയ സമവാക്യം തേടി ‘ഇന്ത്യ’ മുന്നണി | Sreekumar Manayil

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ അനിവാര്യം. കാലഹരണപ്പെട്ട പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് കോൺഗ്രസ് മോചിതരാകണം. ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ ദേശീയ തലത്തിലും ബൂത്ത് തലത്തിലും പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകണം. ​കോൺഗ്രസിന് ഇനി ചെയ്യാനുള്ളത് ​1990-ൽ വി.പി. സിംഗ് നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകൾ ഉണ്ടാക്കി. പിന്നോക്ക, മുസ്‌ളീം വോട്ടുകൾ കോൺഗ്രസിൽ നിന്ന് ചോരാൻ തുടങ്ങിയത് അവിടെ നിന്നാണ്. 1990 വരെ സുഭദ്രമായിരുന്ന

Kerala Politics News 1 Min Read

​’ഇപിക്ക് ഒരു ബിജെപി മോഹമുണ്ടായിരുന്നു, പക്ഷേ പാർട്ടി സ്വീകരിച്ചില്ല’; തുറന്നു പറഞ്ഞ് എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്. ​ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ്

Kerala Politics News 2 Min Read

ജോൺ ബ്രിട്ടാസ് ‘ഒറ്റുകാരൻ മുന്ന’: കമ്മ്യൂണിസത്തെ ഒറ്റിക്കൊടുക്കുന്നുവോ? – ജെസ്വിൻ റോയ്

കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നന്ദി പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്വിൻ റോയ് രംഗത്ത്. "കമ്മ്യൂണിസത്തെ ഒറ്റിക്കൊടുത്ത 'മുന്ന'യാണ് ബ്രിട്ടാസ്" എന്നാണ് ജെസ്വിൻ റോയ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ​മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് അയച്ച ജോൺ ബ്രിട്ടാസ് ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് പിണറായി വിജയനും

Kerala Politics News 1 Min Read

​’സഹോദരൻ’ ചതിച്ചു! പിഎം-ശ്രീയിൽ കേരളത്തിന്റെ നിലപാട് മാറ്റം; സ്റ്റാലിൻ ഖിന്നൻ, മമതയ്ക്ക് അൽഭുതമില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള കേരളത്തിന്റെ നീക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖിന്നൻ. 'സഹോദരൻ പിണറായി' എന്നാണ് സ്റ്റാലിൻ നിരന്തരം പിണറായിയെ വിശേഷിപ്പിക്കുന്നത്. സഹോദരൻ പിണറായി ബി.ജെ.പിക്ക് മുന്നിൽ നിരുപാധികം കീഴടങ്ങിയതിൽ സ്റ്റാലിന് കടുത്ത അതൃപ്തിയിലാണ്. ​ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (NEP) എതിർപ്പ് മൂലം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി

Kerala Leader 2 Min Read

“കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”: അഴിമതിയുടെ കൊടുങ്കാറ്റിലും പിണറായിക്ക് ഡൽഹി ‘പാലം’! ബി.ജെ.പി-സി.പി.എം ‘ബന്ധം’ സിപിഐയെ ഇരുട്ടിലാക്കി

തിരുവനന്തപുരം: ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്, 1974 ഏപ്രിൽ 3-ന് കേരള നിയമസഭയിൽ മരാമത്ത് മന്ത്രി ദിവാകരനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സി.പി.എം യുവനേതാവ് പിണറായി വിജയൻ ഉദ്ധരിച്ച ഒരു ചൊല്ലുണ്ടായിരുന്നു: "കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം". ഒരു പാലം പണിയുമായി ബന്ധപ്പെട്ട് അന്നത്തെ മരാമത്ത് മന്ത്രിയെ കടന്നാക്രമിച്ച ആ യുവ എം.എൽ.എ, 2016 മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ചരിത്രത്തിൻ്റെ വിരോധാഭാസമെന്നോണം, മുഖ്യമന്ത്രിയുടെ നേർക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെ വരെ സ്വർണ്ണക്കടത്ത്