തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ, മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ കാലത്ത് പിൻവാതിൽ വഴി ജോലി നേടിയ ഏകദേശം 2500 ഓളം 'സഖാക്കളുടെ' ഭാവി അനിശ്ചിതത്വത്തിൽ. ആര്യയുടെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെ സി.പി.എം ഭരണം നഷ്ടപ്പെടാനും ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം നേടാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. മേയർ ആര്യ രാജേന്ദ്രൻ്റെ 'ദുർഭരണം' കാരണമാണ് കോർപ്പറേഷൻ ഭരണം നഷ്ടമായതെങ്കിലും, അതിന്റെ യഥാർത്ഥ പ്രത്യാഘാതം നേരിടുന്നത് അനധികൃതമായി ജോലിക്ക് കയറിയ സഖാക്കളാണ്.…
തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ജനശ്രദ്ധ ആകർഷിക്കുന്ന വാർഡായി മുട്ടട മാറുമ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളാണ് പ്രധാന ചർച്ചാവിഷയം. 24 വയസ്സുള്ള വൈഷ്ണയുടെ വോട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫും ഉദ്യോഗസ്ഥരും ചേർന്ന് വെട്ടിമാറ്റിയതോടെയാണ് മുട്ടട ശ്രദ്ധാകേന്ദ്രമായത്. മുട്ടടയിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് അംശു വാമദേവനുവേണ്ടി മേയർ ആര്യാ രാജേന്ദ്രൻ നടത്തിയ 'ഓപ്പറേഷനായിരുന്നു' വൈഷ്ണയുടെ വോട്ട്…
തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതോടെ ഇവരുടെ ജയിൽവാസം വരെ ഉറപ്പായിരിക്കുകയാണ്. വൈഷ്ണ സുരേഷിന്റെ വോട്ട് ഏകപക്ഷീയമായി വെട്ടിമാറ്റിയ വിഷയത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകിയിരുന്നു. വോട്ട് വെട്ടിമാറ്റിയ ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ വ്യക്തമാക്കിയുള്ള പരാതി തെരഞ്ഞെടുപ്പ്…
Sign in to your account