കൊച്ചി: കേരളത്തിന്റെ ടൂറിസം ഭാവിയിൽ പുതിയൊരു അധ്യായം കുറിക്കാൻ ‘ആയുർവേദ മുൻനിർത്തിയുള്ള വെൽനസ് ടൂറിസം’ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട്. കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി. ഡി . സതീശൻ അമേരിക്കൻ അംബാസഡർ എച്ച്.ഇ. സെർജിയോ ഗോറുമായി (H.E. Sergio Gor) നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഈ വിഷയം പ്രധാന ചർച്ചയായത്.
ബാക്ക് വാട്ടർ, മൺസൂൺ, പൈതൃക ടൂറിസങ്ങൾക്ക് ശേഷം കേരളത്തിന്റെ തനത് യു.എസ്.പി (Unique Selling Proposition) ആയി ‘കേരള വെൽനസ് എക്സ്പീരിയൻസ്’ (Kerala Wellness Experience) ലോകത്തിന് മുന്നിൽ ബ്രാൻഡ് ചെയ്യാനാണ് തീരുമാനം. തായ്‌ലാന്റും ബാലിയും ശ്രീലങ്കയും അടക്കിവാഴുന്ന ആഗോള വെൽനസ് മാർക്കറ്റിൽ, ആയുർവേദം, യോഗ, സംസ്കാരം, പ്രകൃതിഭംഗി, സ്ലോ ലീവിങ് (Slow Living) എന്നിവ കോർത്തിണക്കിയ തനത് അനുഭവമാണ് കേരളം മുന്നോട്ടുവെക്കുന്നത്.
Global Wellness Institute (GWI) കണക്കുകൾ പ്രകാരം 2.1 ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ വെൽനസ് സാമ്പത്തിക ശക്തിയായ അമേരിക്കൻ മാർക്കറ്റിലെ ഹൈ-വാല്യൂ ട്രാവലേഴ്സിനെ (High-value wellness travellers) ലക്ഷ്യമിട്ടാണ് ഈ തന്ത്രപരമായ നീക്കം.
പ്രധാന നിർദ്ദേശങ്ങളും വരുംവഴികളും:
കേരള–യു.എസ്.എ വെൽനസ് ഏവിയേഷൻ മുൻകൈ (Kerala–USA Wellness Aviation Initiative):
കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ കൊച്ചി (CIAL), ടൂറിസം വകുപ്പ്, മുൻനിര എയർലൈനുകൾ എന്നിവർ സംയുക്തമായി വൺ-സ്റ്റോപ്പ് സൊല്യൂഷനുകൾ അവതരിപ്പിക്കും.
ന്യൂയോർക്ക്–ന്യൂജേഴ്സി, വാഷിംഗ്ടൺ ഡി.സി., ചിക്കാഗോ, ഹൂസ്റ്റൺ എന്നീ പ്രാരംഭ ഗേറ്റ്‌വേ നഗരങ്ങളിൽ നിന്ന് തടസ്സമില്ലാത്ത ഒറ്റ ടിക്കറ്റ്, പ്രൊട്ടക്റ്റഡ് കണക്ഷൻ പാക്കേജുകൾ സജ്ജമാക്കും.
’സ്റ്റേ ലോങ്ങർ, പേ ലെസ്’ (Stay Longer, Pay Less) മോഡൽ:
വിമാനനിരക്കിന്റെ ഭാരം കുറക്കാൻ 14 മുതൽ 21 ദിവസം വരെയുള്ള ദീർഘകാല റിസോർട്ട് താമസവും ഹൗസ് ബോട്ട്, ആയുർവേദ, യോഗ, സാംസ്കാരിക അനുഭവം എന്നിവയുമടങ്ങുന്ന പാക്കേജുകൾ ക്യൂറേറ്റ് ചെയ്യും.
യു.എസ്. വെൽനസ് ഡെസ്ക് (Kerala Wellness Desk):
അമേരിക്കയിലും കേരളത്തിലും ആഗോള നിലവാരമുള്ള പ്രത്യേക വെൽനസ് ഡെസ്കുകൾ സ്ഥാപിക്കും. KITTS-ൽ നിന്നും യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ കരാറടിസ്ഥാനത്തിൽ നിയമിച്ച് പ്രൊഫഷണൽ തലത്തിൽ വെൽനസ് പ്രൊമോഷനും സഹകരണവും പ്രാവർത്തികമാക്കും.
