തിരുവനന്തപുരം: തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല. സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല.
ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഇറങ്ങിയത് 2025 ഒക്ടോബർ 31 നാണ്. നവംബർ മാസത്തെ പെൻഷനും ഒരു മാസത്തെ കുടിശികയും ഉൾപ്പെടെ 3600 രൂപ വീതം ആ ഉത്തരവിലൂടെ പെൻഷൻകാർക്ക് ലഭിച്ചു. നവംബർ 20 മുതൽ ആയിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഡിസംബർ 9 , 1 1 തീയതികളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ക്ഷേമ പെൻഷൻ്റെ കാര്യം സർക്കാർ മറന്നു. ഇതോടെ ഡിസംബറിലെ ക്ഷേമ പെൻഷൻ മുടങ്ങി.തെരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ മാത്രമേ ധനമന്ത്രി ബാലഗോപാൽ ക്ഷേമ പെൻഷൻ നൽകൂ എന്നതാണ് സ്ഥിതി.
ഡിസംബറിലെ ക്ഷേമ പെൻഷൻ നൽകുന്നത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന . ഉത്തരവ് ഇറക്കിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ധനവകുപ്പിൻ്റെ വെബ് സൈറ്റിലും ഉത്തരവ് ഇല്ല . ഉത്തരവ് ഇറക്കുന്നതിന് മുൻപ് സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിൽ ക്ഷേമ പെൻഷൻ അനുവദിച്ചു എന്ന് പോസ്റ്റ് ചെയ്യുന്ന ധനമന്ത്രി ബാലഗോപാലും മൗനം പുലർത്തുകയാണ്.
![]()
