തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായി. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി പി എം പ്രതിരോധത്തിൽ ആയി.മുൻ കോന്നി എം.എൽ.എ.യും നിലവിലെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിൽ ആകിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അറസ്റ്റുണ്ടായത്. പത്മകുമാർ അറസ്റ്റിലായതോടെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
മുൻപ് സി.പി.എം. ഏരിയ കമ്മിറ്റി അംഗമായിരുന്ന പത്മകുമാർ പാർട്ടിയുടെ പിന്തുണയോടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലെത്തിയത്. ഒരു സിനിമയിലെ അടൂർ ഭവാനിയുടെ കഥാപാത്രം പറയുന്നതുപോലെ, ‘ഇവർ മൊത്തം കള്ളന്മാരോ’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതോടെ, സംസ്ഥാനത്തെ ഉന്നതതല ഭരണരംഗം തന്നെ സംശയനിഴലിലായിരിക്കുകയാണ്. കേസിൽ ഇനിയും പല പ്രമുഖരും കുടുങ്ങിയേക്കാമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
![]()
