Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരം ബി.ജെ.പിയിൽ വീണ്ടും ആത്മഹത്യ ! സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം പാർട്ടി ഓഫീസിൽ കൊണ്ടുപോകരുതെന്ന് കുറിപ്പ്!

തിരുവനന്തപുരം ബി.ജെ.പിയിൽ വീണ്ടും ആത്മഹത്യ ! സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം പാർട്ടി ഓഫീസിൽ കൊണ്ടുപോകരുതെന്ന് കുറിപ്പ്!

kerala leader By kerala leader November 15, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്.

​സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ആനന്ദിന് പകരം വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇത് തിരുവനന്തപുരം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

​ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ആനന്ദിന്റേതായി പുറത്തുവന്നിട്ടുണ്ട്. “മണ്ണ് മാഫിയയുമായി ചേർന്ന് ബിജെപി നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചു” എന്ന് കുറിപ്പിൽ പറയുന്നു. കുട്ടിക്കാലം മുതൽ ആർ.എസ്.എസ്, ബി.ജെ.പി. പ്രവർത്തകനായി ജീവിച്ച തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

​കൂടാതെ, തൻ്റെ മൃതദേഹം പാർട്ടി ഓഫീസുകളിൽ കൊണ്ടുപോവുകയരുത് എന്നും ഒരു പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ വരരുത് എന്നും ആനന്ദ് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ബിജെപിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

​തൃക്കണ്ണാപുരത്തിന് അടുത്തുള്ള തിരുമല വാർഡ് കൗൺസിലറായിരുന്ന അനിൽ കുമാർ ആത്മഹത്യ ചെയ്തതിലെ പ്രതിസന്ധിയിൽ നിന്നും പാർട്ടി കരകയറും മുമ്പാണ് സമാനമായ മറ്റൊരാത്മഹത്യ കൂടി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് അനിൽ കുമാറിന്റെ ആത്മഹത്യക്ക് കാരണമായത്. പാർട്ടി നേതാക്കൾ അടക്കം വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്തതിനെ തുടർന്നാണ് അദ്ദേഹം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. രണ്ടാമത്തെ ആത്മഹത്യയോടെ തിരുവനന്തപുരത്തെ ബിജെപി നേതൃത്വം പൊതുസമൂഹത്തിന് മറുപടി നൽകേണ്ട സ്ഥിതിയിലായി.

Loading

TAGGED: Anil Kumar, BJP Kerala, BJP Suicide, Kerala leader, Thiruvananthapuram, Thrikkannapuram Ward, ആത്മഹത്യ, തിരുവനന്തപുരം ബിജെപി, മണ്ണ് മാഫിയ, സീറ്റ് നിഷേധം
kerala leader November 15, 2025 November 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബിഹാർ ഇലക്ഷൻ: പോൾ ചെയ്തതിനേക്കാൾ 3 ലക്ഷം അധിക വോട്ട് എണ്ണി? വോട്ടെണ്ണലിൽ വൻ ക്രമക്കേട് ആരോപണം!
Next Article കേരളത്തിലെ ക്ഷേത്രങ്ങൾ; സമ്പന്നം, പക്ഷേ കണക്കുകളിൽ ദരിദ്രം: കോടികളുടെ ധനനഷ്ടവും ഭരണത്തിലെ അഴിമതിയും – ടൈംസ് ഓഫ് ഇന്ത്യയിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സായ് കിരൺ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?