Tag: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala Politics News 2 Min Read

​കേരളത്തിലെ ഏകാധിപതിക്ക് സമരങ്ങളെ ഭയം; ജീവനക്കാരെ ദ്രോഹിക്കുന്നതിൽ സർക്കാർ റെക്കോർഡിട്ടു: വി.ഡി. സതീശൻ

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ ഏകാധിപതികളും ഭയപ്പെടുന്നതുപോലെ, കേരളത്തിലെ 'ഏകാധിപതിക്കും' സമരത്തോടു ഭയവും പുച്ഛവും അസഹിഷ്ണുതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് എന്ന് അവകാശപ്പെടുകയും സമരങ്ങളിലൂടെയാണ് വളർന്നതെന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ, സമരം കണ്ടാൽ ഏകാധിപതികളെപ്പോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ​സമരങ്ങളെ ഭയക്കുന്ന സർക്കാർ ​പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ: ​"ഏകാധിപതികൾക്ക് സമരം

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ​പ്രധാന ആവശ്യങ്ങൾ: ​സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ

Kerala Politics News 0 Min Read

ക്ഷാമബത്തയും ശമ്പള പരിഷ്കരണവും ! നവകേരള നഷ്ടങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സായാഹ്ന ധർണ്ണ

തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശികയും 12-ാം ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തും. നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന നഷ്ടങ്ങൾക്കെതിരെയാണ് പ്രതിഷേധം. ​ഡിസംബർ 6, 2025, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. ​ധർണ്ണയുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: ​സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ബാനറിലാണ് ഈ പ്രതിഷേധ പരിപാടി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ്

Kerala Politics News 1 Min Read

കേരളത്തിൽ ചതിയുടെ ചരിത്രം സൃഷ്ടിച്ച സർക്കാർ: സെക്ര. ആക്ഷൻ കൗൺസിൽ; ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കൽ, ജീവനക്കാരന് നഷ്ടം 9,25,740 രൂപ വരെ, പെൻഷൻകാരന് നഷ്ടപ്പെട്ടത് 4,66,211 രൂപ വരെ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ​ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. ​നിഷേധിച്ചത് കോടികൾ! ​ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല