കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും (TMC) കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ബംഗാൾ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇന്ന് ഉത്തരമാകുന്നത്. എട്ട് ഘട്ടങ്ങളിലായി നടന്ന നീണ്ട വോട്ടെടുപ്പിനൊടുവിൽ 294 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്. മമതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത് രാഷ്ട്രീയമായ നിലനിൽപ്പിന്റെ പോരാട്ടമാണ്. പത്ത് വർഷത്തെ…
Sign in to your account