വിരുദുനഗർ: തമിഴ്‌നാട്ടിലെ പടക്കനിർമ്മാണ ഹബ്ബായ വിരുദുനഗറിൽ വീണ്ടും കണ്ണീർ പടർത്തി വൻ സ്‌ഫോടനം. വിരുദുനഗറിന് സമീപം കട്ടനാർപട്ടിയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 16 തൊഴിലാളികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കട്ടനാർപട്ടിയിലെ സ്വകാര്യ പടക്കശാലയിൽ വെടിമരുന്ന് മിശ്രിതം തയ്യാറാക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനം തുടരുന്നു സംഭവസ്ഥലത്ത്…
Sign in to your account