തിരുവനന്തപുരം: ‘ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്’ എന്ന സർക്കാർ അവകാശവാദം മുഴങ്ങുമ്പോഴും, ഭരണകക്ഷിയുടെ അമരക്കാരൻ തന്നെ സർക്കാർ ആശുപത്രികളെ കൈവിടുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭാര്യയും മുൻ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് തിരുവനന്തപുരത്തെ വൻകിട സ്വകാര്യ ആശുപത്രികളെയാണെന്ന കണക്കുകൾ പുറത്ത്. ഇവരുടെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ ഖജനാവിൽ നിന്നാണ് ഈടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ ആശുപത്രികളിലെ സ്ഥിരം സാന്നിധ്യം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ…
Sign in to your account