തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചാലുടൻ തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആറാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നത്. ചികിത്സ മയോ ക്ലിനിക്കിൽ; ചെലവ് കോടികൾ! കഴിഞ്ഞ അഞ്ച് തവണയായി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇതിനോടകം ചികിത്സയ്ക്കായി മാത്രം 1 കോടി രൂപയിലധികം സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ (Government Orders) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകി. ഭരണം അവസാനിക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ബില്ലുകൾ, കണ്ണട…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 2023-ൽ സമൻസ് അയച്ചിരുന്നു എന്ന വെളിപ്പെടുത്തൽ പുറത്ത്. ഈ നിർണായക വിവരം ഇതുവരെ രഹസ്യമാക്കി വെച്ചതും, സമൻസ് ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ മകൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നിട്ടും ഇ.ഡി തുടർനടപടികൾ സ്വീകരിക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ലൈഫ് മിഷൻ കേസും ദുരൂഹതകളും: ലൈഫ് മിഷൻ പദ്ധതിയുടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്…
Sign in to your account