തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു…
Sign in to your account