തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ: "എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് പിആർ മെസേജുകൾ അയക്കുന്നത് അപലപനീയമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ (Chief Minister's Office Kerala)…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.പ്രധാന ആരോപണങ്ങൾ: 18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന്…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) സംബന്ധിച്ച് ബജറ്റിലുണ്ടായിരുന്ന പ്രഖ്യാപനങ്ങൾ വെറും പാഴ് വാക്കായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നാക്കം പോയി സർക്കാർ പുറപ്പെടുവിച്ച പുതിയ ഡിഎ ഉത്തരവിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.ലക്ഷങ്ങളുടെ നഷ്ടം, വഞ്ചിക്കപ്പെട്ട ജീവനക്കാർ രണ്ടാം പിണറായി സർക്കാർ ആറാമത് തവണയാണ് ഡിഎ കുടിശ്ശിക നിഷേധിക്കുന്നത്. ഇതിലൂടെ…
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു. അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം ശമ്പള പരിഷ്കരണ കമ്മീഷനെ…
തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. പ്രീമിയം വർദ്ധനവിൽ വഞ്ചന ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. നിഷേധിച്ചത് കോടികൾ! ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല…
Sign in to your account