തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: 10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി. "നിങ്ങളെക്കൊണ്ട് നാണംകെട്ടു" എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നിയന്ത്രണങ്ങൾ: വിവാദമായ ആ 'ചായക്കണക്ക്' ഇങ്ങനെ: സെക്രട്ടേറിയറ്റിലെ ഇന്ത്യൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. 'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്…
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് തങ്ങളുടെ ഡി.എ (ക്ഷാമബത്ത), ഡി.ആർ വിതരണത്തിലേക്കാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തോടൊപ്പം ഡിഎ/ ഡിആർ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ ലഭിക്കുന്നത് 3 ശതമാനം ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു…
തിരുവനന്തപുരം: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കും സാമ്പത്തിക ക്രമക്കേട് നടത്തുന്നവർക്കുമെതിരെ നടപടികൾ കർശനമാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടു. സർക്കാർ സ്വത്തോ പണമോ മോഷ്ടിക്കപ്പെടുകയോ ക്രമക്കേടിലൂടെ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച വിശദമായ സർക്കുലർ ധനകാര്യ (ഇൻസ്‌പെക്ഷൻ എൻ.ടി-ഡി) വകുപ്പ് പുറത്തിറക്കി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' കേന്ദ്ര സർക്കാർ…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ '2 വർഷം' എന്നാണ്…
Sign in to your account