Tag: Keral leader

Kerala Politics News 1 Min Read

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ വൻ സ്ഫോടനം; എട്ട് മരണം, 24 പേർക്ക് പരിക്ക്; ഡൽഹിയിൽ അതീവ ജാഗ്രത

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന കാർ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്. ​വൈകുന്നേരം 6:52 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വിവരം

Kerala Politics News 2 Min Read

BREAKING NEWS കടക്ക് പുറത്ത് ! പി എസ് സി നിയമനം കിട്ടിയവരെ പുറത്താക്കി മന്ത്രി പി.രാജീവ് ; സെക്രട്ടറിയേറ്റിൽ നടക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങൾ

തിരുവനന്തപുരം: പി.എസ്. സി നിയമനം കിട്ടിയവരോട് " കടക്ക് പുറത്ത്" പറഞ്ഞ് നിയമമന്ത്രി പി.രാജീവ്. സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് അവിശ്വസനീയമായ രംഗങ്ങളായിരുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) വഴി നിയമനം ലഭിച്ച ഏഴ് ലീഗൽ അസിസ്റ്റന്റുമാർക്ക്, ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷം പോലും ആസ്വദിക്കാൻ സമയം കിട്ടിയില്ല. ജോയിനിങ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അധികൃതർ നൽകിയ അറിയിപ്പ് അവരുടെ എല്ലാ സ്വപ്നങ്ങൾക്കും

Kerala Politics News 1 Min Read

​”ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു,” ; ജന്മപരമ്പരകളില്‍ നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്… ശുഭയാത്ര..; ഹൃദയസ്പർശിയായ കുറിപ്പുമായി രമേശ് ചെന്നിത്തല

തൃക്കുന്നപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവിൻ്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി. അമ്മയുടെ ഭൗതിക ശേഷിപ്പുകൾ ഇന്ന് തൃക്കുന്നപ്പുഴയിലെ കടലിൽ ലയിപ്പിച്ചു. ചടങ്ങിന് ശേഷം ഹൃദയസ്പർശിയായ കുറിപ്പാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചത്. ​"ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു," എന്ന് തുടങ്ങുന്ന കുറിപ്പിൽ, കലശം തിരകൾക്ക് നൽകി കടലിൽ മുങ്ങുമ്പോൾ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളെക്കുറിച്ച് അദ്ദേഹം വികാരനിർഭരമായി എഴുതുന്നു. ​"ഒരു നിമിഷം

Kerala Politics News 1 Min Read

തിരുവനന്തപുരം അടക്കമുള്ള കോർപ്പറേഷനുകളോട് കെ.എൻ. ബാലഗോപാലിൻ്റെ അവഗണന; അനുവദിച്ചത് വെറും152 കോടി, കുടിശിക 893.57 കോടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ധനവകുപ്പിന്റെ അവഗണന വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ കടുത്ത കുറവ് വരുത്തിയത്. ​14% മാത്രം അനുവദിച്ചു സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കായി ഇത്തവണ സംസ്ഥാന ബജറ്റിൽ 1045.57 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി ഒമ്പതാം മാസം (നവംബർ) കടന്നുപോകുമ്പോൾ, ധനവകുപ്പ്

Kerala Politics News 1 Min Read

ജയതിലക് അഴിമതി വീരൻ! കോടികളുടെ ബിനാമി ഇടപാടുകൾ; ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്, ചീഫ് സെക്രട്ടറിക്ക് എതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സ്വത്ത്, വരുമാന രേഖകൾ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ സൂചനകൾ നൽകി പുറത്തുവന്നതോടെ വിവാദമായി. യഥാർഥ സ്വത്ത് വിവരങ്ങൾ ചീഫ് സെക്രട്ടറി എ. ജയതിലക് മറച്ചുവെച്ചെന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ അനിൽ ബോസ് വിജിലൻസിന് പരാതി നൽകി. വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി കൈമാറിയത്. ​തുടർച്ചയായ വർഷങ്ങളിൽ തെറ്റായ വിവരങ്ങളാണ് ജയതിലക് സർക്കാരിനെ അറിയിച്ചതെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഐപിആറിൽ തെറ്റായ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: ‘പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേർത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം’; ഹൈക്കോടതി വിധിയിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: ​ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇവരെ ഉടൻ ചോദ്യം ചെയ്യണം. ​"ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്,"

Kerala Politics News 1 Min Read

മില്ലുടമകളെ ഒഴിവാക്കി യോഗം !ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

കൊച്ചി: നെല്ലുസംഭരണ വിഷയത്തിൽ മില്ലുടമകളെ ഒഴിവാക്കി യോഗം വിളിച്ചതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടും സി.പി.ഐ. മന്ത്രിമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗം, മില്ലുടമകളെ ക്ഷണിക്കാത്തതിനെ തുടർന്ന് നാളത്തേക്ക് (ഒക്ടോബർ 29) മാറ്റി വെച്ചു. ​നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളിൽ, പ്രധാന പങ്കാളികളായ മില്ലുടമകളെ ഒഴിവാക്കിയത് ഗുരുതര വീഴ്ചയായിട്ടാണ് മുഖ്യമന്ത്രി കണക്കാക്കിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ്