Tag: പിണറായി വിജയൻ

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

​പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ​ ടീം യു ഡി എഫ് ;പുതുയുഗപ്പിറവിക്കായി വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ

തിരുവനന്തപുരം: കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന വിശേഷണം ഇതിനോടകം തന്നെ നേടിയെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയൻ്റെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാനും യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ടുള്ള പുതുയുഗ യാത്ര ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിക്കും. ​തിരഞ്ഞെടുപ്പുകളിലെ വിജയശില്പി ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിലും

Kerala Politics News 1 Min Read

​കൊടിയേരിക്ക് സ്മാരകം: തലശ്ശേരിയിൽ ഒരേക്കറിലധികം ഭൂമി വിട്ടുനൽകാൻ മന്ത്രിസഭാ തീരുമാനം; 10 കോടി ബജറ്റിൽ പ്രഖ്യാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയിലെ കരുത്തനായ നേതാവിനായി സ്മാരകം പണിയാൻ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ​30 വർഷത്തേക്ക് പാട്ടത്തിന് ​കണ്ണൂർ ജില്ലയിലെ തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി അനുവദിക്കുക.

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ

Kerala Politics News 1 Min Read

​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ!പിണറായിയെ കൈവിട്ട് സൈബർ ലോകം; ഫേസ്ബുക്ക് ലൈവിൽ ആളില്ലാതെ മുഖ്യമന്ത്രിയുടെ സമരം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉണ്ടായ ദയനീയമായ കാഴ്ചക്കാരുടെ കുറവാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ ​കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള

News Politics 1 Min Read

തമിഴ്നാട്ടിൽ പങ്കാളിത്ത പെൻഷൻ ചരിത്രമായി; സ്റ്റാലിന്റെ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതിക്ക് ഔദ്യോഗിക ഉത്തരവായി

ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം' (TAPS) നടപ്പിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി (G.O.Ms.No.07). ​2003 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന് പകരം, ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം

Kerala Politics News 2 Min Read

മൂക്കാതെ പഴുത്ത മന്ത്രി!ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം – റിയാസിൻ്റെ പ്രഖ്യാപനം നടന്നത് 50 പഞ്ചായത്തിൽ മാത്രം

തിരുവനന്തപുരം: ഒന്നാം തവണ എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണനയിൽ പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിച്ച മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. എന്നാൽ, അധികാരമേറ്റ നാളുകളിൽ അദ്ദേഹം വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച 'ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം' എന്ന പദ്ധതി ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗില്ലാതെ നടത്തിയ പ്രഖ്യാപനം പാളിയതോടെ മന്ത്രിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ പേരുമാറ്റിയിട്ടും പദ്ധതി എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ​ബജറ്റും

Kerala Politics News 1 Min Read

കെ റയിൽ വരില്ല കേട്ടോ! പകരം പുതിയ റയിൽവേ പദ്ധതി വേണമെന്ന് കേരളം; ഡൽഹിയിൽ നിർണായക നീക്കവുമായി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഒടുവിൽ പിൻവാങ്ങാൻ സർക്കാർ തീരുമാനം. സിൽവർ ലൈനിന് പകരമായി മറ്റൊരു ബദൽ റെയിൽവേ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർണ്ണായക നീക്കങ്ങൾക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ​പ്രധാന വിവരങ്ങൾ: ​ജനകീയ പ്രതിഷേധവും സർക്കാരിന്റെ പിൻവാങ്ങലും ​കേരളം അ കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ

Kerala Politics News 1 Min Read

ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. ​ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. "പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും