Tag: കെ.എൻ. ബാലഗോപാൽ

Kerala Politics News 1 Min Read

ശരവേഗത്തിൽ നീങ്ങി മുഖ്യമന്ത്രിയുടെ കാറിൻ്റെ ഫയൽ! മുഖ്യമന്ത്രിക്കായി ₹1.10 കോടി അനുവദിച്ചത് 10 ദിവസം കൊണ്ട്

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സെക്രട്ടറിയേറ്റിൽ, മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള ഫയലിന് ലഭിച്ചത് 'ജെറ്റ് സ്പീഡ്'. ₹1.10 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പുറത്തിറങ്ങിയത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ തുക അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്. ​വാഹനം വാങ്ങുന്നതിനായി ₹1.10 കോടി ആവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി സെക്രട്ടറിയേറ്റിലേക്ക് കത്ത് അയക്കുന്നത് 2025 നവംബർ 11-നാണ്. തുടർന്ന് കൃത്യം ഏഴാം

Kerala Politics News 1 Min Read

Breaking News പിണറായിക്ക് വീണ്ടും കാർ! ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 1.10 കോടി അനുവദിച്ച് ബാലഗോപാൽ; നിറം “കറുപ്പ് ” തന്നെ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ​കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു

Kerala Politics News 1 Min Read

തദ്ദേശത്തിൽ തിരിച്ചടി നേരിട്ടാൽ അതും കൊടുക്കും! ക്ഷാമബത്ത കുടിശിക പി.എഫിൽ ലയിപ്പിക്കും; പെൻഷൻകാർക്ക് കുടിശിക പണമായി നൽകും

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്. ​2021-ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായ ശേഷം അഞ്ച് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്റെ കുടിശിക നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക

Kerala Politics News 1 Min Read

ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്. ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി.

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്. ​ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി.

Kerala Politics News 2 Min Read

മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ​2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,

Kerala Politics News 1 Min Read

തദ്ദേശ സ്ഥാപനങ്ങളിൽ ബാലഗോപാലിൻ്റെ വെട്ടി നിരത്തൽ ! 4500 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ​വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും): ​2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9

Kerala Politics News 1 Min Read

വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് 'ഇഷ്ടാനുസാരദാനം' (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ​2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം

Kerala Politics News 1 Min Read

മില്ലുടമകളെ ഒഴിവാക്കി യോഗം !ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

കൊച്ചി: നെല്ലുസംഭരണ വിഷയത്തിൽ മില്ലുടമകളെ ഒഴിവാക്കി യോഗം വിളിച്ചതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടും സി.പി.ഐ. മന്ത്രിമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗം, മില്ലുടമകളെ ക്ഷണിക്കാത്തതിനെ തുടർന്ന് നാളത്തേക്ക് (ഒക്ടോബർ 29) മാറ്റി വെച്ചു. ​നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളിൽ, പ്രധാന പങ്കാളികളായ മില്ലുടമകളെ ഒഴിവാക്കിയത് ഗുരുതര വീഴ്ചയായിട്ടാണ് മുഖ്യമന്ത്രി കണക്കാക്കിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ്

Kerala Politics News 1 Min Read

കിഫ്ബി സിൽവർ ജൂബിലി: 26-ാം വയസ്സിൽ 25-ാം വർഷം! ധൂർത്തിനായി കോടികൾ മുടക്കി ആഘോഷത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: 26 വയസ്സ് പൂർത്തിയാകുമ്പോൾ 25-ാം വർഷം ആഘോഷിച്ചാൽ എങ്ങനെയിരിക്കും? പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്ന ചിലരെപ്പോലെയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയും. ​1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കേണ്ടത് 2024 നവംബറിലാണ്. എന്നാൽ, 2025-ന്റെ തുടക്കത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അത്