ബ്രസീലിയൻ സീരി എ പോരാട്ടത്തിൽ സാന്റോസ് എഫ്.സി 1-1 ന് മിറാസോളിനോട് സമനിലയിൽ പിരിഞ്ഞു.
മത്സരത്തിന്റെ 35-ാം മിനിറ്റിൽ കാർലോസ് എഡ്വേർഡോയിലൂടെ മിറാസോളാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ നെയ്മറുടെ മികച്ച നീക്കത്തിലൂടെ സാന്റോസ് തിരിച്ചടിച്ചു.
67-ാം മിനിറ്റിൽ നെയ്മർ നൽകിയ പാസിൽ നിന്ന് അൽവാരോ ബാരെയൽ സാന്റോസിന്റെ സമനില ഗോൾ നേടി.
72-ാം മിനിറ്റിൽ മിറാസോൾ താരം വാളിസൺ ലൂയിസ് വി.എ.ആർ പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും സാന്റോസിന് വിജയഗോൾ കണ്ടെത്താനായില്ല.
മത്സരത്തിലുടനീളം 90 മിനിറ്റും കളിച്ച നെയ്മർ ഒരു അസിസ്റ്റ് നേടുകയും 5 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നെയ്മർ മഞ്ഞക്കാർഡും വഴങ്ങി.
