തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടെ വീണ്ടും കടമെടുപ്പിനൊരുങ്ങി കേരള സർക്കാർ. 1000 കോടി രൂപ കൂടി വിപണിയിൽ നിന്ന് കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. ഈ മാസം 17-നാണ് കടപ്പത്ര ലേലം നടക്കുക.
കടമെടുപ്പ് പരിധി ലംഘിക്കുന്നുവോ?
ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് ഇതോടെ 40,000 കോടി രൂപ പിന്നിടുകയാണ്. ദൈനംദിന ചിലവുകൾക്കും ശമ്പള വിതരണത്തിനും പോലും പണമില്ലാത്ത അവസ്ഥയിലാണ് സർക്കാർ വീണ്ടും കടത്തിലേക്ക് നീങ്ങുന്നത്.
ആഗസ്ത് 19 മുതൽ പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം തുടരുകയാണ്. 10 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ അനുമതി വേണം. തുടർച്ചയായി 6 മാസം ട്രഷറി നിയന്ത്രണം. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ വസ്തുതകൾ.
![]()
