കോഴിക്കോട്: ജനവിരുദ്ധ നയങ്ങൾ കൊണ്ട് കേരളത്തെ തകർത്ത പിണറായി സർക്കാരിൻ്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന്കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തുന്നു. ചുരം പിന്നിട്ട് കോഴിക്കോട്ടേക്ക് പ്രവേശിക്കുന്ന യാത്രയ്ക്ക്, ഭരണമാറ്റത്തിൻ്റെ കൊടുങ്കാറ്റായി മാറുമെന്ന ഉറച്ച പ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് നൽകിയിരിക്കുന്നത്.
“ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ വർഗവഞ്ചകരെ നമ്മൾ വിചാരണ ചെയ്യും. വയനാടൻ ചുരത്തിന് മുകളിൽ ഇന്ന് ആഞ്ഞടിക്കുന്നത് ഭരണമാറ്റത്തിൻ്റെ കൊടുങ്കാറ്റാണ്. ഈ പോരാട്ടം ഒത്തുതീർപ്പുകൾക്ക് വേണ്ടിയല്ല, മറിച്ച് തകർക്കപ്പെട്ട കേരളത്തെ വീണ്ടെടുക്കാനാണ്.” – വി.ഡി. സതീശൻ
വയനാട് ജില്ലയിലെ ആവേശകരമായ പര്യടനത്തിന് ശേഷമാണ് യാത്ര ഇന്ന് മലബാറിൻ്റെ രാഷ്ട്രീയ സിരാകേന്ദ്രമായ കോഴിക്കോട്ടേക്ക് എത്തുന്നത്. സർക്കാരിൻ്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വൻ ജനമുന്നേറ്റമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദൃശ്യമാകുന്നത്.
കോഴിക്കോട് ജില്ലയിലെ ഇന്നത്തെ വിചാരണാ കേന്ദ്രങ്ങൾ:
- കുറ്റ്യാടി: രാവിലെ 10.00
- നാദാപുരം: രാവിലെ 11.00
- വടകര: ഉച്ചയ്ക്ക് 02.30
- പേരാമ്പ്ര: വൈകുന്നേരം 03.30
- കൊയിലാണ്ടി: വൈകുന്നേരം 04.30
- ബാലുശ്ശേരി: വൈകുന്നേരം 06.00 (പൊതുസമ്മേളനം)
ഖജനാവ് കൊള്ളയടിക്കുകയും പാവപ്പെട്ടവനെ പട്ടിണിക്കിടുകയും ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മലബാറിലെ മണ്ണിൽ യു.ഡി.എഫിൻ്റെ കരുത്ത് വിളിച്ചോതുന്ന ബഹുജന റാലികൾക്കും യാത്ര സാക്ഷ്യം വഹിക്കും.
![]()
