തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്.
വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ടവകാശം റദ്ദാക്കാൻ ശ്രമിച്ചത് ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്യുന്ന നടപടിയായി പൊതുസമൂഹം വിലയിരുത്തി. ഈ കേസിൽ വൈഷ്ണ സുരേഷിന് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മത്സരിക്കാൻ സാധിച്ചത്.
മേയറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മുട്ടടയിലെ വോട്ടർമാർ രേഖപ്പെടുത്തിയത്. രാഷ്ട്രീയ ധാർമികതയുടെ വിജയം കൂടിയായി ഈ ഫലം വിലയിരുത്തപ്പെടുന്നു. വൈഷ്ണ സുരേഷിൻ്റെ വിജയം തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് കനത്ത പ്രഹരമായി.
![]()
