Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സംസ്ഥാന ചലച്ചിത്ര അവാർഡ്: ‘ജൂറി അംഗങ്ങൾ പറഞ്ഞ വോയിസ് ക്ലിപ്പ് എടുത്തയച്ചു തരാം’: സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ്: ‘ജൂറി അംഗങ്ങൾ പറഞ്ഞ വോയിസ് ക്ലിപ്പ് എടുത്തയച്ചു തരാം’: സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ

kerala leader By kerala leader November 4, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വിനയൻ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം.

​”ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?” എന്ന ചോദ്യത്തോടെയാണ് വിനയൻ തൻ്റെ വിമർശനം ആരംഭിക്കുന്നത്.

​2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തൻ്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം പുറത്തുവിട്ടത് താനോ നിർമ്മാതാവോ അല്ലെന്നും, സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണെന്നും വിനയൻ ചൂണ്ടിക്കാട്ടി.

​അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.

​”സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല” എന്നും പറഞ്ഞുകൊണ്ടാണ് സംവിധായകൻ വിനയൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. മന്ത്രിയുടെ വാദങ്ങൾക്കെതിരെ ജൂറി അംഗങ്ങളുടെ വോയിസ് ക്ലിപ്പുകൾ അടക്കം ഉന്നയിച്ചുള്ള വിനയൻ്റെ പ്രതികരണം സിനിമാ-രാഷ്ട്രീയ ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Loading

TAGGED: Director Vinayan, Kerala leader, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ജൂറി, മന്ത്രി സജി ചെറിയാൻ, സംവിധായകൻ വിനയൻ, സംസ്ഥാന ചലച്ചിത്ര അവാർഡ്, സിനിമ അവാർഡ് വിവാദം
kerala leader November 4, 2025 November 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article “ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി,” ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം മുതൽ സർക്കാർ വക സർവ്വത്ര മോഷണമെന്ന് കെ. മുരളീധരൻ
Next Article ധനവകുപ്പ് വെട്ടിൽ ! വിദ്യാഭ്യാസ മേഖലക്ക് നൽകുന്നത് വെറും 650 കോടി; വെളിപ്പെടുത്തലുമായി കെ.എം എബ്രഹാം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?